Malayalam Bible Quiz on Ezekiel

 


1/50
എന്‍െറ സാബത്തുകള്‍ അവര്‍ അശുദ്‌ധമാക്കി. അവരെ പൂര്‍ണമായി നശിപ്പിക്കാന്‍വേണ്ടി മരുഭൂമിയില്‍വച്ചു തന്നെ എന്‍െറ എന്ത് അവരുടെമേല്‍ ചൊരിയണമെന്ന്‌ ഞാന്‍ വീണ്ടും ചിന്തിച്ചു. ?
A) ദ്വേഷ്യം
B) ക്രോധം
C) വിദ്വേഷം
D) കോപം
2/50
എന്നാല്‍ അവന്‍ കുതിരകളെയും വലിയ ഒരു സൈന്യത്തെയും ആവശ്യപ്പെട്ടു കൊണ്ട്‌ ഈജിപ്‌തിലേക്ക്‌ സ്‌ഥാനപതികളെ അയച്ച്‌അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്‌ഷപെടാനാകുമോ? അവന്‌ എന്ത് ലംഘിച്ചിട്ട്‌ രക്‌ഷപെടാന്‍ കഴിയുമോ എസെക്കിയേല്‍. 17. 15 ല്‍ പറയുന്നത് ?
A) നിയമങ്ങള്‍
B) ഉടമ്പടി
C) പ്രമാണം
D) നിയമം
3/50
നിന്റെ ദുഷ്‌കൃത്യങ്ങളുടെ ആധിക്യവും വ്യാപാരത്തിലെ അനീതിയും നിമിത്തം നിന്റെ വിശുദ്‌ധ സ്‌ഥലങ്ങള്‍ നീ അശുദ്‌ധമാക്കി. നിന്റെ മധ്യത്തില്‍ നിന്ന്‌ ഒരു അഗ്‌നി പുറപ്പെടുവിച്ച്‌ എല്ലാവരും കാണ്‍കേ ഞാന്‍ നിന്നെ എങ്ങനെ ഭസ്‌മമാക്കി. ?
A) ദഹിപ്പിച്ചു
B) പുകച്ചു
C) ശപിച്ചു
D) കത്തിച്ചു
4/50
നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്‌നി ഞാന്‍ --------------എസെക്കിയേല്‍. 22. 21 പൂരിപ്പിക്കുക ?
A) ചൊരിയും
B) കത്തും
C) വിതറും
D) ഇറങ്ങും
5/50
ബാഹ്യാങ്കണത്തില്‍നിന്നു പ്രവേശിക്കുമ്പോള്‍ ഏത് വശത്തായി ഈ മുറികള്‍ക്കു താഴെ ഒരു കവാടമുണ്ടായിരുന്നു. ?
A) അകവശത്ത്
B) കിഴക്ക്
C) പടിഞ്ഞാറ്
D) തെക്ക്
6/50
ഭര്‍ത്താവിനെയും കുട്ടികളെയും ----------------------- അമ്മയുടെ മകളാണ്‌ നീ. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും വെറുത്ത സഹോദരിമാരുടെ സഹോദരിയാണ്‌ നീ. നിന്‍െറ മാതാവ്‌ ഹിത്യയും പിതാവ്‌ അമോര്യനുമാണ്‌. എസെക്കിയേല്‍. 16. 45 പൂരിപ്പിക്കുക ?
A) പകയുള്ള
B) വഞ്ചിച്ച
C) വെറുത്ത
D) തകര്‍ത്ത
7/50
ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ആരെ വര്‍ദ്‌ധിപ്പിക്കണമേയെന്ന്‌ ഇസ്രായേല്‍ഭവനം എന്നോട്‌ അപേക്‌ഷിക്കും. ?
A) ജനത്തെ
B) സമൂഹത്തെ
C) ആളുകളെ
D) അജഗണത്തെ
8/50
നിങ്ങള്‍ ----------------------- നിന്‌ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്‌ഷണമല്ല, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍. 21. 13 പൂരിപ്പിക്കുക ?
A) അങ്കിയെ
B) കിരീടത്തെ
C) പടതൊപ്പിയെ
D) ചെങ്കോലിനെ
9/50
എന്നെ ശുശ്രൂഷിക്കാന്‍ എന്നെ സമീപിക്കുന്ന സാദോക്കിന്റെ കുടുംബത്തില്‍പ്പെട്ട ലേവ്യപുരോഹിതര്‍ക്ക്‌ പാപപരിഹാരബലിക്കായി ഒരു എന്തിനെ കൊടുക്കണം, എന്നാണ് ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത് ?
A) കാളക്കുട്ടിയെ
B) പശുക്കുട്ടിയെ
C) ആട്ടിന്‍‌കുട്ടിയെ
D) കോലാട്ടിന്‍ക്കുട്ടിയെ
10/50
മനുഷ്യപുത്രാ, നിന്‍െറ സഹോദരങ്ങളോട്‌, നിന്‍െറ സഹോദരരോടും ബന്‌ധുക്കളോടും ഇസ്രായേല്‍ ഭവനം മുഴുവനോടും ആണ്‌ ജറുസലെംനിവാസികള്‍ ഇങ്ങനെ പറഞ്ഞത്‌: നിങ്ങള്‍ കര്‍ത്താവില്‍നിന്നകന്നുപോയി. ഈ ദേശം ഞങ്ങള്‍ക്കാണ്‌ അവകാശമായി നല്‍കിയിരിക്കുന്നത്‌. അദ്ധ്യായം, വാക്യം, ഏത് ?
A) എസെക്കിയേല്‍ 11 : 15
B) എസെക്കിയേല്‍ 11 : 16
C) എസെക്കിയേല്‍ 11 : 17
D) എസെക്കിയേല്‍ 11 : 18
11/50
ഇസ്രയേലിന്റെ ദൈവത്തിന്റെ എന്ത് കെരുബുകളില്‍ നിന്നുയര്‍ന്നു ആലയത്തിന്റെ വാതില്‍പടിക്കലെത്തി എന്നാണ് എസ്സെക്കിയേല്‍. 9. അധ്യായത്തില്‍ പറയുന്നത് ?
A) കീര്‍ത്തി
B) സ്നേഹം
C) നന്മ
D) മഹത്വം
12/50
ഓരോ കാളയ്‌ക്കും ഓരോ ---------------- ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം. പൂരിപ്പിക്കുക ?
A) കോലാടിനും
B) ആട്ടിന്‍‌കുട്ടിക്കും
C) മുട്ടാടിനും
D) കുഞ്ഞാടിനും
13/50
താനേ ചത്തതോ പിച്ചിച്ചീന്തപ്പെട്ടതോ ആയ പക്‌ഷിയെയോ മൃഗത്തെയോ ആര് ഭക്‌ഷിക്കരുത്‌. ?
A) നിയമജ്ഞന്‍മാര്‍
B) പുരോഹിതന്‍x
C) പ്രഭുക്കന്‍മാര്‍
D) നീതിമാന്‍
14/50
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്‌തത്തിന്‌ ഏല്‍പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്‌തം ചൊരിഞ്ഞു. രക്‌തം നിന്നെ പിന്തുടരുകതന്നെ ചെയ്യും. അദ്ധ്യായം, വാക്യം, ഏത് ?
A) എസെക്കിയേല്‍ 35 : 6
B) എസെക്കിയേല്‍ 35 : 7
C) എസെക്കിയേല്‍ 35 : 8
D) എസെക്കിയേല്‍ 35 : 9
15/50
താന്‍ പ്രവര്‍ത്തിച്ചിരുന്ന എന്ത് മനസ്‌സിലാക്കി അവയില്‍നിന്നു പിന്‍മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല. ?
A) അധര്‍മങ്ങള്‍
B) അക്രമങ്ങള്‍
C) തിന്മകള്‍
D) ദുഷ്ടതകള്‍
16/50
അന്ന്‌ രാജാവ്‌ തനിക്കും ദേശത്തിലെ എല്ലാവര്‍ക്കുംവേണ്ടി പാപപരിഹാരബലിക്കായി ഒരു എന്തിനെ കൊടുക്കണം. ?
A) കാളക്കുട്ടിയെ
B) ചെമ്മരിയാടിനെ
C) ആട്ടിന്‍‌കുട്ടിയെ
D) കുഞ്ഞാട്ടിന്‍കുട്ടിയെ
17/50
ദേവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദേവാലയത്തിലെ പരിചാരകരായും അവര്‍ എന്റെ വിശുദ്‌ധസ്‌ഥലത്ത്‌ ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ------------- ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേവനം ചെയ്യാന്‍ ചുമതലപ്പെട്ടവരാണ്‌. പൂരിപ്പിക്കുക ?
A) നീതിയ്ക്കും
B) സ്നേഹത്തിനും
C) കരുണയ്ക്കും
D) ബലിക്കും
18/50
നീ അഗ്‌നിക്കിരയാകും. നിന്റെ രക്‌തം ദേശത്തൂടെ ഒഴുകും. നിന്റെ ---------------- പോലും അവശേഷിക്കുകയില്ല. കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌. എസെക്കിയേല്‍. 21. 32 പൂരിപ്പിക്കുക ?
A) നാമം
B) ഓര്‍മ
C) ചിന്ത
D) സ്മരണ
19/50
ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. നിങ്ങള്‍ എന്‍െറ കല്‍പനകളനുസരിച്ചു ജീവിച്ചില്ല. എന്‍െറ ------------------- പാലിച്ചില്ല. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങളനുസരിച്ചാണ്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചത്‌. പൂരിപ്പിക്കുക ?
A) പ്രമാണങ്ങള്‍
B) കല്പനകള്‍
C) വാക്കുകള്‍
D) നിയമങ്ങള്‍
20/50
അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ ----------------- ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ വിശുദ്‌ധ മന്‌ദിരം അശുദ്‌ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹസിച്ചു. പൂരിപ്പിക്കുക ?
A) പ്രമാണം
B) വചനം
C) നിയമം
D) വാക്ക്
21/50
അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള എന്ത് ഉണ്ടായിരുന്നു. ?
A) ജനലുകള്‍
B) പൂമുഖങ്ങള്‍
C) പൂമുഖപ്പടികള്‍
D) അങ്കണങ്ങള്‍
22/50
എല്ലിന്‍ കഷണങ്ങള്‍ കരിയട്ടെ. പാത്രം ശൂന്യമാക്കി തീക്കനലിന്‍മേല്‍ വയ്‌ക്കുക. അങ്ങനെ അതിന്റെ ചെമ്പ്‌ ചുട്ടുപഴുത്ത്‌ അതിലെ കറ ഉരുകിപ്പോവുകയും എന്ത്‌ നശിക്കുകയും ചെയ്യട്ടെ. എസെക്കിയേല്‍. 24 അദ്ധ്യായത്തില്‍ പറയുന്നത് ?
A) മാലിന്യം
B) അഴുക്ക്
C) ക്ലാവ്
D) ചെളി
23/50
ഞാന്‍ നിന്നോട്‌ എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ ----------------- ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌. ഞാന്‍ അതു നിറവേറ്റുകയും ചെയ്യും. എസെക്കിയേല്‍. 22 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) അധരങ്ങള്‍
B) മുഖങ്ങള്‍
C) കൈകള്‍
D) കരങ്ങള്‍
24/50
അവയുടെ തലയ്‌ക്കുമുകളിലുള്ള എന്തിനു മീതേ ഇന്‌ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്‍െറ രൂപം ഉണ്ടായിരുന്നു. മനുഷ്യന്‍േറ തുപോലെയുള്ള ഒരു രൂപം അതില്‍ ഇരിപ്പുണ്ടായിരുന്നു. ?
A) വിതാനത്തിനു
B) വിണ്ണിനു
C) ആകാശത്തിനു
D) വാനിടത്തിനു
25/50
എന്നാല്‍, അവര്‍ ജനതകളുടെയടുക്കല്‍ ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണ്‌ കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്ന്‌ അവര്‍ക്കു പോകേണ്ടിവന്നു എന്ന്‌ ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ എന്ത് അശുദ്‌ധമാക്കി. ?
A) വിശുദ്ധനാമം
B) വിശുദ്ധദേവാലയം
C) വിശുദ്ധ ആലയം
D) വിശുദ്ധബലിപീഠം
26/50
പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക്‌ വലിച്ചെറിയുമ്പോള്‍ അതിന്റെ പതനത്തിന്റെ മുഴ ക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്‌ഷങ്ങള്‍ക്ക്‌, ലബനോനിലെ ശ്രേഷ്‌ഠമായ മരങ്ങള്‍ക്ക്‌, സുഭിക്‌ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്‌ഷങ്ങള്‍ക്ക്‌, അധോലോകത്തില്‍ എന്ത് ലഭിക്കും. ?
A) ശാന്തി
B) സ്നേഹം
C) കരുണ
D) ആശ്വാസം
27/50
രണ്ടാംദിവസം ഊനമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരബലിയായി നീ അര്‍പ്പിക്കണം. കാളക്കുട്ടിയെക്കൊണ്ട്‌ --------------------- ശുദ്‌ധീകരിച്ചതുപോലെ ഇതിനെക്കൊണ്ടും ശുദ്‌ധീകരിക്കണം. പൂരിപ്പിക്കുക ?
A) കൂടാരം
B) ദേവാലയം
C) ആലയം
D) ബലിപീഠം
28/50
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഗോഗിനെതിരേ എല്ലാത്തരം -------------------- ഞാന്‍ വിളിച്ചുവരുത്തും. എല്ലാവരുടെയും വാള്‍ തങ്ങളുടെ സഹോദരനെതിരേ ഉയരും. പൂരിപ്പിക്കുക ?
A) പേടിയും
B) പരിഭ്രാന്തിയും
C) ഭയവും
D) ഭീകരതയും
29/50
ബുദ്‌ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ എവിടെ സംഭരിച്ചു. ?
A) വീട്ടില്‍
B) ഭണ്ഡാരത്തില്‍
C) ഭവനത്തില്‍
D) കൂടാരത്തില്‍
30/50
ഞാന്‍ നോക്കിനില്‍ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി ഭൂമിയില്‍നിന്ന്‌ ഉയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവിന്‍െറ ആലയത്തിന്‍െറ കിഴക്കേ കവാടത്തിങ്കല്‍ അവനിന്നു. ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ എന്ത് അവയുടെ മുകളില്‍ നിലകൊണ്ടു. ?
A) കീര്‍ത്തി
B) സ്നേഹം
C) മഹത്വം
D) നന്മകള്‍
31/50
ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗഭ്രംശം സംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതല വഹിച്ച അഭിഷിക്‌തപുരോഹിതരായ സാദോക്കിന്റെ ആര്ക്കു‍ള്ളതാണിത്‌. ?
A) തലമുറയ്ക്ക്
B) പുത്രന്‍മാര്‍ക്ക്
C) പരമ്പരയ്ക്ക്
D) മക്കള്‍ക്ക്
32/50
വീണ്ടും പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന്‌ ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്‌, നിങ്ങളെ ഞാന്‍ ശേഖരിക്കും. എന്ത് നിങ്ങള്‍ക്കു ഞാന്‍ നല്‍കും. ?
A) വിശുദ്ധനഗരം
B) വിശുദ്ധനാട്
C) ഇസ്രായേല്‍ദേശം
D) വിശുദ്ധനഗരം
33/50
പിതാവിന്‍െറ ദുഷ്‌ടതകള്‍ക്കുള്ള ശിക്‌ഷ പുത്രന്‍ അനുഭ വിക്കാത്തതെന്ത്‌ എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവുംന്യായപ്രകാരവും വര്‍ത്തിക്കുകയും എന്‍െറ അനുസരിക്കുന്നതില്‍ ശ്രദ്‌ധവയ്‌ക്കുകയും ചെയ്‌താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. എസെക്കിയേല്‍. 18. 19 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കല്പനകള്‍
B) ചട്ടങ്ങള്‍
C) പ്രമാണങ്ങള്‍
D) തത്വങ്ങള്‍
34/50
അവന്‍െറ സൈന്യത്തിലെ വീരന്‍മാര്‍ വാളിനിരയാകും. ----------------- നാനാദിക്കിലേക്കും ചിതറിക്കപ്പെടും. കര്‍ത്താവായ ഞാനാണ്‌ സംസാരിച്ചതെന്ന്‌ നിങ്ങള്‍ അപ്പോള്‍ അറിയും. എസെക്കിയേല്‍. 17. 21 പൂരിപ്പിക്കുക ?
A) നിക്കുന്നവര്‍
B) അവശേഷിക്കുന്നവര്‍
C) ആശ്രയിക്കുന്നവര്‍
D) ശേഷിക്കുന്നവര്‍
35/50
അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളെപ്പോലെയാണ്‌. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്‌തം ചൊരിയുകയും എന്ത് നശിപ്പിക്കുകയും ചെയ്യുന്നു. ?
A) നാമം
B) ഭാവം
C) ജീവന്‍
D) സ്നേഹം
36/50
നിന്‍െറ എന്ത് അവരുടെ മുഖങ്ങള്‍ക്കെതിരേയും, നിന്‍െറ നെറ്റി അവരുടെ നെറ്റികള്‍ക്കെതിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.
A) മുഖം
B) കണ്ണ്
C) ശരീരം
D) ഹ്യദയം
37/50
അവര്‍ ---------------- പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ്‌ അവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന്‌ അവര്‍ പറയുകയും അവിടുന്ന്‌ അത്‌ നിറവേറ്റുമെന്നു പ്രതീക്‌ഷിക്കുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?
A) കള്ളം
B) അസത്യം
C) നുണ
D) അനീതി
38/50
അവര്‍ അവിടെ സുരക്‌ഷിതരായിരിക്കും, അവര്‍ വീടുപണിയുകയും മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുകയും ചെയ്യും. അവരോട്‌ അവജ്‌ഞയോടെ പെരുമാറിയ ചുറ്റുമുള്ളവരുടെമേല്‍ ഞാന്‍ ---------------- നടത്തുമ്പോള്‍ അവര്‍ സുരക്‌ഷിതരായിരിക്കും. ഞാനാണ്‌ തങ്ങളുടെ ദൈവമായ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. പൂരിപ്പിക്കുക ?
A) നീതി
B) സത്യം
C) ന്യായം
D) വിധി
39/50
ആര് എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്ന്‌ ഞങ്ങളോടു പറയുകയില്ലേ ?
A) ദൂതന്‍
B) ജനം
C) ദാസന്‍
D) മനുഷ്യര്‍
40/50
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ എന്നെ -------------------------- പുറന്തള്ളുകയുംചെയ്‌ത തിനാല്‍ നിന്റെ ഭോഗാസക്‌തിയുടെയും വ്യഭിചാരത്തിന്റെയും ഫലം നീ അനുഭവിക്കും. പൂരിപ്പിക്കുക ?
A) ആശ്രയിക്കുകയും
B) വിസ്മരിക്കുകയും
C) അംഗികരിക്കുകയും
D) മറക്കുകയും
41/50
അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന്‌ എന്‍െറ എന്ത് അവരെ അറിയിക്കുക. ?
A) പ്രമാണങ്ങള്‍
B) വചനങ്ങള്‍
C) നിയമങ്ങള്‍
D) വാക്കുകള്‍
42/50
നിങ്ങള്‍ വാളിനിരയാകും. ഇസ്രായേലിന്‍െറ അതിര്‍ത്തിയില്‍വച്ച്‌ നിങ്ങളെ ഞാന്‍ --------------------. ഞാനാണ്‌ കര്‍ത്താവെന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. എസെക്കിയേല്‍. 11. 10 പൂരിപ്പിക്കുക ?
A) കുറ്റപ്പെടുത്തും
B) ശപിക്കും
C) ശിക്ഷിക്കും
D) വിധിക്കും
43/50
വിശുദ്‌ധമേഖലയുടെയും നഗരസ്വത്തിന്റെയും ഇരുവശങ്ങളിലായി അവയോടു ചേര്‍ന്ന്‌ കിഴക്കും പടിഞ്ഞാറുമായി ഒരു ഗോത്രത്തിന്റെ ഓഹരിസ്‌ഥലത്തോളം നീളത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി മുതല്‍ കിഴക്കേ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സ്‌ഥലം ആര്‍ക്കുള്ളതായിരിക്കും ?
A) പ്രഭുവിന്
B) രാജാവിന്‌
C) സേവകന്
D) നേതാവിന്
44/50
അവന്‍ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന എവിടെ ചെന്ന്‌ അതിനെ ശുദ്‌ധജലമാക്കുന്നു. ?
A) ചെങ്കടലില്‍
B) കടലില്‍
C) ജലാശയത്തില്‍
D) പുഴയില്‍
45/50
കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും എന്തായി കൊടുക്കണം. ?
A) ദഹനബലിയായി
B) ധാന്യബലിയായി
C) പരിഹാരബലി
D) സ്നേഹബലിയായി
46/50
ആ ജീവികളുടെ തലയ്‌ക്കു മുകളില്‍ സ്‌ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അത്‌ അവയുടെ എന്തിനു മുകളില്‍ വിരിഞ്ഞുനിന്നു. എസെക്കിയേല്‍. 1. 22 ല്‍ പറയുന്നത് ?
A) തലയ്ക്ക്
B) ഹ്യദയത്തിനു
C) ശിരസ്സിനു
D) അധരത്തിന്
47/50
ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ ഈജിപ്‌തുനിവാസികളെല്ലാം അറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിന്‌ നീ ഒരു ഞാങ്ങണവടിയായിരുന്നു. അദ്ധ്യായം, വാക്യം, ഏത് ?
A) എസെക്കിയേല്‍ 29 : 6
B) എസെക്കിയേല്‍ 29 : 7
C) എസെക്കിയേല്‍ 29 : 8
D) എസെക്കിയേല്‍ 29 : 9
48/50
പ്രവാചകന്‍ വഞ്ചിതനായി അവന്‌ ഉത്തരം നല്‍കിയാല്‍ കര്‍ത്താവായ ഞാന്‍ തന്നെയാണ്‌ ആ പ്രവാചകനെ വഞ്ചിച്ചത്‌. ഞാന്‍ അവനെതിരേ -------------------- നീട്ടി എന്‍െറ ജനമായ ഇസ്രായേലിന്‍െറ മധ്യേനിന്ന്‌ അവനെ തുടച്ചുനീക്കും. എസെക്കിയേല്‍. 14. 9 പൂരിപ്പിക്കുക ?
A) കരം
B) കണ്ണുകള്‍
C) കൈകള്‍
D) ഹ്യദയം
49/50
കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്‍മാരെ അവള്‍ എന്തായി കാമിച്ചു. ?
A) അമിതമായി
B) സ്നേഹമായി
C) ധാരാളമായി
D) എളുപ്പമായി
50/50
എന്നിട്ടും, കര്‍ത്താവിന്റെ നീതിരഹിതമാണെന്ന്‌ നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്ക്‌ അനുസൃതമായി ഞാന്‍ വിധിക്കും. എസെക്കിയേല്‍. 33. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പാത
B) വീഥി
C) വഴി
D) മാര്‍ഗം
Result: