Malayalam Bible Quiz Ezekiel Chapter 26

Q ➤ 340 ജാതികളുടെ വാതിലായിരുന്നവൾ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെയാണ്?


Q ➤ 341. അവൾ ശൂന്യമായിത്തീർന്നിരിക്കയാൽ ഞാൻ നിറയും. ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 342. അനേകം ജാതികളെ സോരിന്റെ നേരെ, യഹോവ, പുറപ്പെട്ടു വരുമാറാക്കുന്നത് എന്തുപോലെയാണ്?


Q ➤ 343. യഹോവ പൊടിഅടിച്ചു വാരിക്കളഞ്ഞു വെറും പാറയാക്കുന്നതെന്തിനെ?


Q ➤ 344. സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരുന്ന പ്രദേശമേത്?


Q ➤ 346. 'രാജാധിരാജൻ' എന്നു വിശേഷിപ്പിക്കപ്പെട്ട ബാബേൽരാജാവാര്?


Q ➤ 347. കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ യഹോവ സോരിന്നുനേരെ വരുത്തുന്നതാരെ?


Q ➤ 348. 'നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല' എന്തിനെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 349. തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു പോരിന്റെ സകലവീഥികളെയും മെതിച്ച്, അവിടുത്തെ ജനത്തെ വാൾകൊണ്ടു കൊല്ലുന്നവനാര്?


Q ➤ 350 എന്തിന്റെ വീഴ്ചയുടെ ഒച്ചയാലാണ് ദ്വീപുകൾ നടുങ്ങിപ്പോകുന്നത്?


Q ➤ 351. 'ഞാൻ നിന്നെ വെറുപാറയാക്കും; നീ വല വിരിക്കാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണികയില്ല. ഏതു പട്ടണത്തെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 352. 'അവൻ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും' ആര്?


Q ➤ 353. സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേത്?


Q ➤ 354. സമുദ്രത്തിലെ സകലപ്രഭുക്കന്മാരും ആരെച്ചൊല്ലിയാണ് വിലാപം കഴിച്ചത്?


Q ➤ 355. സമുദ്രത്തിലെ ദ്വീപുകൾ ആരുടെ നിര്യാണത്തിങ്കലാണ് ശ്രമിച്ചുപോകുന്നത്?


Q ➤ 56. ഭൂമിയുടെ അധോഭാഗങ്ങളിൽ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ യഹോവ പാർപ്പിക്കുന്നതാരെ?


Q ➤ 357 ഞാൻ നിന്നെ ശീഘനാശത്തിന് ഏല്പിക്കും; നീ ഇല്ലാതെ ആയിപ്പോകും നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല' എന്നു യഹോവ അരുളിച്ചെയ്തത് എന്തിനെക്കുറിച്ചാണ്?