Malayalam Bible Quiz Revelation Chapter 17 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.നീ കാണുന്ന ആ സ്ത്രീ .......... രാജാക്കൻമാരുടെ മേൽ അധിശത്വമുള്ള മഹാനഗരമാണ് ?
A) വിണ്ണിലെ
B) പാതാളത്തിലെ
C) ഭൂമിയിലെ
D) ആകാശത്തിലെ
2.വെളിപാട് പതിനേഴാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ആണ് ഉള്ളത് ?
A) 12
B) 13
C) 14
D) 18
3.എന്തെന്നാല്‍, ദൈവത്തിന്‍െറ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്‌സോടെ മൃഗത്തിനു തങ്ങളുടെ നല്‍കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. വെളിപാട്. 17. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) മഹത്വം
B) രാജത്വം
C) കീര്‍ത്തി
D) യജസ്സ്
4.അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്‌.
A) വെളിപാട്‌ 17 : 1
B) വെളിപാട്‌ 17 : 2
C) വെളിപാട്‌ 17 : 3
D) വെളിപാട്‌ 17 : 5
5.ഇവിടെയാണു ജ്‌ഞാനമുള്ള മനസ്‌സിന്റെ ആവശ്യം. ഏഴു തലകള്‍ ആ സ്‌ത്രീ ഉപവിഷ്‌ടയായിരിക്കുന്ന ഏഴു മലകളാണ്‌. അവ ഏഴു രാജാക്കന്‍മാരുമാണ്‌.
A) വെളിപാട്‌ 17 : 6
B) വെളിപാട്‌ 17 : 7
C) വെളിപാട്‌ 17 : 8
D) വെളിപാട്‌ 17 : 9
6.അവളോടുകൂടെ ഭൂമിയിലെ രാജാക്കന്‍മാര്‍ വ്യഭിചാരംചെയ്‌തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞു കുടിച്ച്‌ ഭൂവാസികള്‍ ഉന്‍മത്തരായി.
A) വെളിപാട്‌ 17 : 1
B) വെളിപാട്‌ 17 : 2
C) വെളിപാട്‌ 17 : 3
D) വെളിപാട്‌ 17 : 4
7.നീ കാണുന്ന പത്തു കൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്‌തയും നഗ്‌നയുമാക്കും. അവളുടെ മാംസം ഭക്‌ഷിക്കുകയും അവളെ അഗ്‌നിയില്‍ ദഹിപ്പിക്കുകയും ചെയ്യും.
A) വെളിപാട്‌ 17 : 16
B) വെളിപാട്‌ 17 : 17
C) വെളിപാട്‌ 17 : 18
D) വെളിപാട്‌ 17 : 19
8.ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന്‌ എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.
A) വെളിപാട്‌ 17 : 1
B) വെളിപാട്‌ 17 : 2
C) വെളിപാട്‌ 17 : 3
D) വെളിപാട്‌ 17 : 4
9.അവര്‍ക്ക്‌ ഒരേ മനസ്‌സാണുള്ളത്‌. തങ്ങളുടെ ശക്‌തിയും അധികാരവും അവര്‍ മൃഗത്തിന്‌ ഏല്‍പിച്ചുകൊടുക്കുന്നു.
A) വെളിപാട്‌ 17 : 11
B) വെളിപാട്‌ 17 : 12
C) വെളിപാട്‌ 17 : 13
D) വെളിപാട്‌ 17 : 14
10.നീ കണ്ട പത്തു കൊമ്പുകള്‍ പത്തു രാജാക്കന്‍മാരാണ്‌. അവര്‍ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ്‌ അവര്‍.
A) വെളിപാട്‌ 17 : 11
B) വെളിപാട്‌ 17 : 12
C) വെളിപാട്‌ 17 : 13
D) വെളിപാട്‌ 17 : 14
Result: